2009, ജൂൺ 17, ബുധനാഴ്‌ച

ഓ ദൈവമേ ..........................

പണ്ട് അച്ഛന് കമ്പനി പണിയായിരുന്നു .ദിവസം എന്പത്തി അഞ്ച് രൂപയാണ് കിട്ടിയിരുന്നത് .ഞാനും ഏട്ടനും പഠിക്കുന്ന സമയമായതു കാരണം പഠന ചെലവിനും വീട്ടു ചെലവിനും പണം കണ്ടെത്താന്‍ അച്ഛന് വളരെ വിഷമങ്ങള്‍ അനുഭവിക്കേണ്ടി വന്നു.ഞങ്ങളുടെ പഠനകാര്യത്ത്തിലായിരുന്നു അച്ചന്‍ മുന്‍തൂക്കം നല്‍കിയത്‌ . ആയത്കാരണം അച്ചന്‍ വൈകിട്ട് വീട്ടിലെത്തിയാല്‍ അമ്മയും അച്ഛനും വഴക്കാണ് .
" മക്കളുടെ വിദ്യാഭ്യാസം നടത്ത്തെണ്ടെന്നല്ല ...വീട്ടിലോട്ടു, വെച്ചു വിളമ്പി താരന്‍ വല്ലതും കൊണ്ടുവരണം എന്നതായിരിന്നു‌ അമ്മയുടെ വശം "
രാത്രി ഓല മേഞ്ഞ അടുക്കളയില്‍ പലകയിട്ട് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനിരുന്നാല്‍ കഴിച്ചു കഴിയുന്നത്‌ വരെ ഇതായിരിക്കും അമ്മയുടെ വായില്‍ നിന്നു വരിക .
ഇതിനെ ചൊല്ലി ദിവസവും വഴക്കാണ് .....
...പിന്നെ ഭക്ഷണം ....
കിട്ടാറില്ല എന്നൊന്നും പറയില്ല ...
പക്ഷെ എന്നും ഒരു അവില്‍....
ചായയില്‍ കൂട്ടി തിന്നുക തന്നെ......... പിന്നെ ഇടയ്ക്ക് ചോറും ..............
ഇതു കാണുമ്പൊള്‍ ചില മുതിര്‍ന്നവര്‍ക്ക് തോന്നാം അവന്റെ ഒരു അഹങ്കാരം "ഞങ്ങള്‍ ഇവിടെ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ജീവിച്ച കാലം ഉണ്ടായിരുന്നു " എന്ന് ...
അതുകൊണ്ടല്ല .....എനിക്ക് ഇപ്പോള്‍ ഇരുപത്തി മൂന്നു വയസ്സായിറ്റൊല്ല്.
പന്ത്രണ്ടു വര്ഷം മുമ്പുള്ള കാര്യം ....എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ തലമുറയ്ക്ക് എല്ലാ സൌകര്യവുമുള്ള സമയം ........എന്നിട്ടും ആ സമയത്ത് പോലും ഞങ്ങള്‍ വിഷമങ്ങള്‍ അനുഭവിച്ചതുകൊണ്ടാണ് ഞാന്‍ സങ്കടം പറഞ്ഞതു.....
ചില സമയത്തു വെല്ലിമ്മ കുറച്ചു ഇട്ടലി കൊണ്ടുവരും അപ്പോള്‍ എനിക്കും ഏട്ടനും ആര്‍ത്തിയാ ....

......................
പണ്ടത്തെ കാലം പോയി കേട്ടോ ...........
....ഇപ്പോഴും അതെ രീതിയിലാണ്‌ ഞങ്ങളുടെ ജീവിതം എന്ന് പറയുന്നില്ല.ചില മാറ്റങ്ങള്‍ വീടിനും ആഹാരത്തിലും വലിയ ആര്‍ഭാടങ്ങളില്ലാതെ ............എല്ലാവരും സ്നേഹത്തോടെ ,അതിലുപരി മനസമാധാനത്തോടെ .........